"അച്ഛാ ഈ ബട്ടറെങ്ങനെയാ ഇണ്ടാവുന്നത്?"
ചിപ്പുവിനിപ്പോൾ ഇട്ക്കിടെ ഓരോ സംശയങ്ങളാണു.
"മോളേ അത്.. തൈരു കടഞ്ഞിട്ടാണു..." എന്നു പറയാൻ തുടങ്ങിയെങ്കിലും, അടുത്ത ചോദ്യം തൈരിനെക്കുറിച്ചാകുമെന്ന് ഉറപ്പുള്ളതുകൊണ്ട്, പാലിൽ തുടങ്ങാമെന്ന് വിചാരിച്ച് ഞാൻ അവളോട് തിരിച്ചൊരു ചോദ്യം ചോദിച്ചു.
"ഈ പാലെവിടുന്നാ കിട്ടുന്നതെന്നറിയോ?"
"ലുലൂന്ന്"*
അവളുടെ പെട്ടെന്നുള്ള മറുപടി കേട്ട് ഞങ്ങൾ ചിരിച്ചപ്പോൾ അവളുടനെ തിരുത്തി..
"അല്ലല്ല.. സൺ റൈസ്ന്ന്"*
-------------------------------
*ലുലു സൂപ്പർമാർക്കറ്റ്, സൺ റൈസ് സൂപ്പർമാർക്കറ്റ്
Sunday, October 25, 2009
Sunday, October 18, 2009
C..H..I..P..P..U.. - ചിപ്പു
സ്കൂളിൽ പോകുന്നതിന്റെ മുന്നോടിയായി ചിപ്പു വീട്ടിലിരുന്ന് ആൽഫബെറ്റ്സ് പഠിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഇപ്പോളവൾ 'Z' വരെ എഴുതാനും വായിക്കാനും തുടങ്ങിയിരിക്കുന്നു; മാത്രമല്ല..
A..P..P..L..E..- ആപ്പിൾ
B..A..T..- ബേറ്റ്
ഇങ്ങനെ പുസ്തകം നോക്കി വായിക്കാനും പഠിച്ചിരിക്കുന്നു.
പുറത്തിറങ്ങിയാൽ കാണുന്ന വാക്കുകളുടെ സ്പെല്ലിംഗ് വായിച്ചെടുക്കുകയാണു ഇപ്പോളത്തെ പ്രധാന ഹോബി.
കഴിഞ്ഞ ദിവസം വാഷിംഗ് മെഷീനില് എഴുതിയിരിക്കുന്ന വാക്കിന്റെ സ്പെല്ലിംഗ് അവൾ ഇങ്ങനെ വായിച്ചെടുത്തു...
P..a..n..a..s..o..n..i..c - വാഷിംഗ് മെഷീന്
ഇപ്പോളവൾ 'Z' വരെ എഴുതാനും വായിക്കാനും തുടങ്ങിയിരിക്കുന്നു; മാത്രമല്ല..
A..P..P..L..E..- ആപ്പിൾ
B..A..T..- ബേറ്റ്
ഇങ്ങനെ പുസ്തകം നോക്കി വായിക്കാനും പഠിച്ചിരിക്കുന്നു.
പുറത്തിറങ്ങിയാൽ കാണുന്ന വാക്കുകളുടെ സ്പെല്ലിംഗ് വായിച്ചെടുക്കുകയാണു ഇപ്പോളത്തെ പ്രധാന ഹോബി.
കഴിഞ്ഞ ദിവസം വാഷിംഗ് മെഷീനില് എഴുതിയിരിക്കുന്ന വാക്കിന്റെ സ്പെല്ലിംഗ് അവൾ ഇങ്ങനെ വായിച്ചെടുത്തു...
P..a..n..a..s..o..n..i..c - വാഷിംഗ് മെഷീന്
Thursday, October 15, 2009
കർഫ്യു
അങ്ങനെ നാട്ടിൽ കർഫ്യു പ്രഖ്യാപിച്ചു. ഒരു ദിവസം അർദ്ധരാത്രിയാണു ആ പ്രഖ്യാപനമുണ്ടായത്. പോലീസുവണ്ടികൾ നാടുനീളെ ഓടിനടന്ന് അപ്പോൾ തന്നെ ഉച്ചഭാഷിണിയിലൂടെ നാട്ടുകാരെ മുഴുവൻ വിളിച്ചുണർത്തി വിവരമറിയിച്ചു.
ഈ നാട്ടുകാർ കർഫ്യു എന്ന വാക്ക് ഇതിനുമുമ്പ് കേട്ടിട്ടുള്ളത് പഞ്ചാബിൽനിന്നും കാശ്മീരിൽ നിന്നുമുള്ള വാർത്തകളിൽ നിന്ന് മാത്രമാണു.
"കർഫുാ... എന്ത് കർഫൂ?... ഫൂ..." കണ്ണൻ മേസ്ത്രി കണ്ണുതിരുമ്മിക്കൊണ്ടെഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നീട്ടിത്തുപ്പി.
"എന്തായാലും നൂറ്റിനാപ്പത്തിനാലൊന്ന്വല്ലല്ലോ" മൂപ്പർ വീണ്ടും കൂർക്കം വലിച്ച് കിടന്നുറങ്ങി.
1-1, 2-2,... ഇങ്ങനെ ഇരു വശത്തുമുള്ള ആളുകളെ കൊന്നൊടുക്കിക്കൊണ്ടു തുടരുന്ന ഈ ഫുട്ബോൾ കളിക്ക് ലോങ്ങ് വിസിൽ മുഴക്കാനുള്ള ഒരു വിഫല ശ്രമത്തിന്റെ ഭാഗമായാണു കർഫ്യു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. എങ്ങനെയെങ്കിലും എണ്ണം തികയ്ക്കുക മാത്രമാണു ഇപ്പോൾ ഇരുപക്ഷത്തിന്റെയും ലക്ഷ്യം. അതിനു പാർടി സമ്മേളനം കാണാൻ പോയ പയ്യന്റെ അമ്മാവനായാലും , പാർട്ടി വളണ്ടിയർമാർക്കുള്ള ട്രൗസറിന്റെ തുണി വാങ്ങിയ കടയിലെ സെയിൽസ്മേനായാലും മതി.
അടുത്ത ദിവസം നേരം പുലർന്നു. ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന പോലീസ് അനൗൺസ്മന്റ് അവഗണിച്ച്, കൊക്കെത്ര കൊളം കണ്ടതാണെന്ന മട്ടിൽ ഗോപാലേട്ടൻ രാവിലെ ആറരക്കു തന്നെ തന്റെ പച്ചക്കറിക്കട തുറക്കാനായെത്തി. നിരകൾ ഓരോന്നായി എടുത്ത് മാറ്റിവെച്ച ശേഷം മൂപ്പർ വിവിധ പച്ചക്കറികൾ നിറച്ച പെട്ടികൾ പുറത്തേക്കെടുത്ത് പതിവുപോലെ പീടിക വരാന്തയിൽ നിരത്തിവെക്കാൻ തുടങ്ങി.
അകത്തുനിന്നും ഉള്ളിച്ചാക്ക് ബുദ്ധിമുട്ടി പുറത്തേക്ക് വലിക്കാൻ തുടങ്ങുമ്പോഴേക്കും പുറത്തെന്തോ വീണുപൊട്ടുന്ന ശബ്ദം കേട്ടു. നോക്കിയപ്പോൾ ഒരു പോലീസുകാരൻ പെട്ടികളോരോന്നായി പുറത്തേക്ക് വലിച്ചെറിയുന്നു. തക്കാളിയും ഉരുളക്കിഴങ്ങും റോഡിലൂടെ ഉരുണ്ടുനടക്കുന്നു. ഗോപാലേട്ടൻ പുറത്തിറങ്ങിയതും ആ പോലീസുകാരൻ മൂപ്പരുടെ കഴുത്തിനു കുത്തിപ്പിടിച്ചു.
"ഏടാ നിനക്കൊക്കെ കർഫ്യൂവിനും കച്ചോടം നടത്തണമല്ലേ?"
(ഈ സംഭവത്തിനുശേഷം ഗോപാലേട്ടൻ, മുൻ കൂട്ടി പ്രഖ്യാപിക്കുന്ന ഹർത്താലുകൾക്ക് ഒരു ദിവസം മുമ്പേ തന്നെ കടയടച്ച് വീട്ടിൽ പോയി ഇരിക്കും.)
അതുപോല കർഫ്യു പ്രഖ്യാപനത്തെ അൽപം പുച്ഛത്തോടെ കണ്ട രണ്ടുപേർ നാട്ടിലുണ്ടായിരുന്നു. അന്ത്രുമാനും ശശിയും. വിവിധ രാഷ്ട്രീയപ്പാർട്ടികൾ പ്രഖ്യാപിച്ച ഹർത്താലുകൾ കാരണം മൂന്നു ദിവസമായി രണ്ടുപേരും പണിയൊന്നുമില്ലാതെ നടപ്പായിരുന്നു. അങ്ങനെ ആ കർഫ്യൂ ദിവസം അവർ പുറത്തിറങ്ങി വിജനമായ റോഡിലൂടെ അങ്ങാടി ലക്ഷ്യമാക്കി നെഞ്ചുംവിരിച്ച് നടന്നുതുടങ്ങി. വായനശാലക്കടുത്തെത്തിയതും ഒരു പോലീസ് ജീപ്പ് അവരുടെ അടുത്ത് സഡൻ ബ്രെയിക്കിട്ട് നിർത്തി. പുറകിൽ നിന്നും ഒരു പോലീസുകാരൻ ചാടിയിറങ്ങി രണ്ടുപേരുടെയും കൈയ്യിൽ പിടികൂടി. അപ്രതീക്ഷിതമായ ആ അറ്റാക്കിൽ ശശി ഒന്നു പതറിയെങ്കിലും അന്ത്രുമാൻ കുതറി ഓടി. അയാൾ റോഡിലേക്ക് തൂങ്ങിക്കിടന്ന ഒരു മരക്കൊമ്പിൽ പിടികൂടി തൊട്ടടുത്ത ഉയർന്ന പറമ്പിലേക്ക് വലിഞ്ഞു കയറി. ശശിയെയും പിറകിലിരുത്തി ആ ജീപ്പ് നീങ്ങുന്നത് അന്ത്രുമാൻ മുകളിൽ നിന്നും നോക്കിനിന്നു. ശശി അന്ത്രുമാനെയും കണ്ടു.
"അന്ത്രൂ... ഇഞ്ഞി എന്റെ വീട്ടിലീ വിവരമൊന്ന് പറഞ്ഞേക്കണേ.." ശശി കരച്ചിലിന്റെ വക്കോളമെത്തിയ സ്വരത്തിൽ വിളിച്ച് പറഞ്ഞു.
പിന്നെ അന്ത്രുമാനു ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും ശശിയുടെ വീട്ടിലെത്തി ഈ വിവരമൊന്ന് പറയുക. അതിനായി അയാൾ ഓടി. പരിചയമില്ലാത്ത പറമ്പുകളിലൂടെ, ഏതൊക്കെയോ വീടുകളുടെ മുറ്റത്തുകൂടെ. ആ ഓട്ടത്തിൽ കാലിൽ കുപ്പിച്ചില്ല് തറച്ചു കയറിയതും, മുള്ളുവേലിയിൽ തട്ടി ചോര വാർന്നതും അയാൾ മൈന്റു ചെയ്തില്ല. ഉയർന്ന ഒരു കരിങ്കൽ മതിലിൽ തട്ടിയാണു ആ ഓട്ടം അവസാനിച്ചത്.
മതിലിൽ അള്ളിപ്പിടിച്ച് കയറി അപ്പുറത്തേക്ക് ചാടിയതും അന്ത്രുമാൻ ഒന്നു ഞെട്ടി. താൻ ചാടിയിരിക്കുന്നത് മെയിൻ റോഡിലേക്കാണു. ആ ഞെട്ടലിൽ നിന്നും മുക്തമാകുന്നതിനു മുമ്പെ അന്ത്രുമാനെ സ്തംഭിപ്പിച്ചുകൊണ്ട് ഒരു പോലീസ് ജീപ്പ് പറന്നെത്തി ബ്രെയിക്കിട്ടു. ആ ജീപ്പിൽ നിന്നും ശശിയെ പൊക്കിയ അതേ പോലീസ്കാരൻ ചാടിയിറങ്ങി. ഇത്തവണ കുതറിമാറാൻ കഴിയുന്നതിനു മുമ്പു തന്നെ അന്ത്രുമാൻ അയാളുടെ കൈപ്പിടിയിലായിരുന്നു.
അതിനിടെ, പോലീസുകാരൻ പുറത്തിറങ്ങിയ തക്കം നോക്കി ശശി ജീപ്പിൽ നിന്നും ഇറങ്ങി ഓടി. അന്ത്രുമാനെയും കയറ്റിയ ജീപ്പ് പോലീസ് സ്റ്റേഷന്റെ ഗെയ്റ്റ് കടക്കുമ്പോഴേക്കും ശശി ഓടി അന്ത്രുമാന്റെ വീട്ടിലെത്തിയിരുന്നു. പിന്നീട് അവിടെ നിന്നും അന്ത്രുമാന്റെ ഉമ്മയുടെ നിലവിളി ഉയർന്നുകേട്ടു.
ഈ നാട്ടുകാർ കർഫ്യു എന്ന വാക്ക് ഇതിനുമുമ്പ് കേട്ടിട്ടുള്ളത് പഞ്ചാബിൽനിന്നും കാശ്മീരിൽ നിന്നുമുള്ള വാർത്തകളിൽ നിന്ന് മാത്രമാണു.
"കർഫുാ... എന്ത് കർഫൂ?... ഫൂ..." കണ്ണൻ മേസ്ത്രി കണ്ണുതിരുമ്മിക്കൊണ്ടെഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നീട്ടിത്തുപ്പി.
"എന്തായാലും നൂറ്റിനാപ്പത്തിനാലൊന്ന്വല്ലല്ലോ" മൂപ്പർ വീണ്ടും കൂർക്കം വലിച്ച് കിടന്നുറങ്ങി.
1-1, 2-2,... ഇങ്ങനെ ഇരു വശത്തുമുള്ള ആളുകളെ കൊന്നൊടുക്കിക്കൊണ്ടു തുടരുന്ന ഈ ഫുട്ബോൾ കളിക്ക് ലോങ്ങ് വിസിൽ മുഴക്കാനുള്ള ഒരു വിഫല ശ്രമത്തിന്റെ ഭാഗമായാണു കർഫ്യു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. എങ്ങനെയെങ്കിലും എണ്ണം തികയ്ക്കുക മാത്രമാണു ഇപ്പോൾ ഇരുപക്ഷത്തിന്റെയും ലക്ഷ്യം. അതിനു പാർടി സമ്മേളനം കാണാൻ പോയ പയ്യന്റെ അമ്മാവനായാലും , പാർട്ടി വളണ്ടിയർമാർക്കുള്ള ട്രൗസറിന്റെ തുണി വാങ്ങിയ കടയിലെ സെയിൽസ്മേനായാലും മതി.
അടുത്ത ദിവസം നേരം പുലർന്നു. ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന പോലീസ് അനൗൺസ്മന്റ് അവഗണിച്ച്, കൊക്കെത്ര കൊളം കണ്ടതാണെന്ന മട്ടിൽ ഗോപാലേട്ടൻ രാവിലെ ആറരക്കു തന്നെ തന്റെ പച്ചക്കറിക്കട തുറക്കാനായെത്തി. നിരകൾ ഓരോന്നായി എടുത്ത് മാറ്റിവെച്ച ശേഷം മൂപ്പർ വിവിധ പച്ചക്കറികൾ നിറച്ച പെട്ടികൾ പുറത്തേക്കെടുത്ത് പതിവുപോലെ പീടിക വരാന്തയിൽ നിരത്തിവെക്കാൻ തുടങ്ങി.
അകത്തുനിന്നും ഉള്ളിച്ചാക്ക് ബുദ്ധിമുട്ടി പുറത്തേക്ക് വലിക്കാൻ തുടങ്ങുമ്പോഴേക്കും പുറത്തെന്തോ വീണുപൊട്ടുന്ന ശബ്ദം കേട്ടു. നോക്കിയപ്പോൾ ഒരു പോലീസുകാരൻ പെട്ടികളോരോന്നായി പുറത്തേക്ക് വലിച്ചെറിയുന്നു. തക്കാളിയും ഉരുളക്കിഴങ്ങും റോഡിലൂടെ ഉരുണ്ടുനടക്കുന്നു. ഗോപാലേട്ടൻ പുറത്തിറങ്ങിയതും ആ പോലീസുകാരൻ മൂപ്പരുടെ കഴുത്തിനു കുത്തിപ്പിടിച്ചു.
"ഏടാ നിനക്കൊക്കെ കർഫ്യൂവിനും കച്ചോടം നടത്തണമല്ലേ?"
(ഈ സംഭവത്തിനുശേഷം ഗോപാലേട്ടൻ, മുൻ കൂട്ടി പ്രഖ്യാപിക്കുന്ന ഹർത്താലുകൾക്ക് ഒരു ദിവസം മുമ്പേ തന്നെ കടയടച്ച് വീട്ടിൽ പോയി ഇരിക്കും.)
അതുപോല കർഫ്യു പ്രഖ്യാപനത്തെ അൽപം പുച്ഛത്തോടെ കണ്ട രണ്ടുപേർ നാട്ടിലുണ്ടായിരുന്നു. അന്ത്രുമാനും ശശിയും. വിവിധ രാഷ്ട്രീയപ്പാർട്ടികൾ പ്രഖ്യാപിച്ച ഹർത്താലുകൾ കാരണം മൂന്നു ദിവസമായി രണ്ടുപേരും പണിയൊന്നുമില്ലാതെ നടപ്പായിരുന്നു. അങ്ങനെ ആ കർഫ്യൂ ദിവസം അവർ പുറത്തിറങ്ങി വിജനമായ റോഡിലൂടെ അങ്ങാടി ലക്ഷ്യമാക്കി നെഞ്ചുംവിരിച്ച് നടന്നുതുടങ്ങി. വായനശാലക്കടുത്തെത്തിയതും ഒരു പോലീസ് ജീപ്പ് അവരുടെ അടുത്ത് സഡൻ ബ്രെയിക്കിട്ട് നിർത്തി. പുറകിൽ നിന്നും ഒരു പോലീസുകാരൻ ചാടിയിറങ്ങി രണ്ടുപേരുടെയും കൈയ്യിൽ പിടികൂടി. അപ്രതീക്ഷിതമായ ആ അറ്റാക്കിൽ ശശി ഒന്നു പതറിയെങ്കിലും അന്ത്രുമാൻ കുതറി ഓടി. അയാൾ റോഡിലേക്ക് തൂങ്ങിക്കിടന്ന ഒരു മരക്കൊമ്പിൽ പിടികൂടി തൊട്ടടുത്ത ഉയർന്ന പറമ്പിലേക്ക് വലിഞ്ഞു കയറി. ശശിയെയും പിറകിലിരുത്തി ആ ജീപ്പ് നീങ്ങുന്നത് അന്ത്രുമാൻ മുകളിൽ നിന്നും നോക്കിനിന്നു. ശശി അന്ത്രുമാനെയും കണ്ടു.
"അന്ത്രൂ... ഇഞ്ഞി എന്റെ വീട്ടിലീ വിവരമൊന്ന് പറഞ്ഞേക്കണേ.." ശശി കരച്ചിലിന്റെ വക്കോളമെത്തിയ സ്വരത്തിൽ വിളിച്ച് പറഞ്ഞു.
പിന്നെ അന്ത്രുമാനു ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും ശശിയുടെ വീട്ടിലെത്തി ഈ വിവരമൊന്ന് പറയുക. അതിനായി അയാൾ ഓടി. പരിചയമില്ലാത്ത പറമ്പുകളിലൂടെ, ഏതൊക്കെയോ വീടുകളുടെ മുറ്റത്തുകൂടെ. ആ ഓട്ടത്തിൽ കാലിൽ കുപ്പിച്ചില്ല് തറച്ചു കയറിയതും, മുള്ളുവേലിയിൽ തട്ടി ചോര വാർന്നതും അയാൾ മൈന്റു ചെയ്തില്ല. ഉയർന്ന ഒരു കരിങ്കൽ മതിലിൽ തട്ടിയാണു ആ ഓട്ടം അവസാനിച്ചത്.
മതിലിൽ അള്ളിപ്പിടിച്ച് കയറി അപ്പുറത്തേക്ക് ചാടിയതും അന്ത്രുമാൻ ഒന്നു ഞെട്ടി. താൻ ചാടിയിരിക്കുന്നത് മെയിൻ റോഡിലേക്കാണു. ആ ഞെട്ടലിൽ നിന്നും മുക്തമാകുന്നതിനു മുമ്പെ അന്ത്രുമാനെ സ്തംഭിപ്പിച്ചുകൊണ്ട് ഒരു പോലീസ് ജീപ്പ് പറന്നെത്തി ബ്രെയിക്കിട്ടു. ആ ജീപ്പിൽ നിന്നും ശശിയെ പൊക്കിയ അതേ പോലീസ്കാരൻ ചാടിയിറങ്ങി. ഇത്തവണ കുതറിമാറാൻ കഴിയുന്നതിനു മുമ്പു തന്നെ അന്ത്രുമാൻ അയാളുടെ കൈപ്പിടിയിലായിരുന്നു.
അതിനിടെ, പോലീസുകാരൻ പുറത്തിറങ്ങിയ തക്കം നോക്കി ശശി ജീപ്പിൽ നിന്നും ഇറങ്ങി ഓടി. അന്ത്രുമാനെയും കയറ്റിയ ജീപ്പ് പോലീസ് സ്റ്റേഷന്റെ ഗെയ്റ്റ് കടക്കുമ്പോഴേക്കും ശശി ഓടി അന്ത്രുമാന്റെ വീട്ടിലെത്തിയിരുന്നു. പിന്നീട് അവിടെ നിന്നും അന്ത്രുമാന്റെ ഉമ്മയുടെ നിലവിളി ഉയർന്നുകേട്ടു.
Sunday, October 11, 2009
ഞാൻ ചിപ്പു
കഴിഞ്ഞയാഴ്ച്ച ഒരു ഡോക്യുമെന്റ്റ് അറ്റെസ്റ്റ് ചെയ്യിക്കാൻ വേണ്ടി ഇൻഡ്യൻ കോൺസുലേറ്റിൽ പോയി. കൂടെ ചിപ്പുവിനെയും കൂട്ടി. ആളുകളുടെ ബാഹുല്യം കാരണമാകാം അകത്തുള്ള ഒരു ഓഡിറ്റോറിയത്തിലാണു അറ്റെസ്റ്റേഷനുള്ള സൗകര്യം ഒരുക്കിയിരുന്നത്.
സ്റ്റേജിന്റെ എതിര് വശത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥന്റെയടുത്ത് ഡോക്യുമെന്റ്റ് സമർപ്പിച്ച ശേഷം അതു തിരികെകിട്ടാനായി ഞാൻ സ്റ്റേജിനു തൊട്ട് മുന്നിലായി നിരത്തിയിട്ടിരിക്കുന്ന കസേരകളിലൊന്നിൽ സ്ഥാനം പിടിച്ചു. തൊട്ടടുത്ത കസേരയിൽ ചിപ്പുവും.
കർട്ടൻ താഴ്ത്തിയിട്ട ആ സ്റ്റേജിനു മുന്നിൽ നിരവധിപേർ തങ്ങളുടെ ഊഴവും കാത്തിരിപ്പുണ്ട്. ഡോക്യുമെന്റ്റ് അറ്റെസ്റ്റ് ചെയ്തുകഴിയുന്ന മുറക്ക് ഒരാൾ അവ കൊണ്ട് വന്ന് ടോക്കൺ നമ്പര് വിളിച്ച് കൊടുക്കുന്നുമുണ്ട്.
കാത്തിരിപ്പ് ഒരു മണിക്കൂർ നീണ്ടപ്പോഴേക്കും ഞാൻ അക്ഷമനായി. അപ്പോഴേക്കും ചിപ്പുവിന്റെ ക്ഷമയും നശിച്ചിരുന്നു. അവൾ പൊട്ടിത്തെറിച്ചു.
"അച്ഛാ... ഈ സിനിമയെന്താ ഇത്ര നേരായിട്ടും തൊടങ്ങാത്തത്?"
സ്റ്റേജിന്റെ എതിര് വശത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥന്റെയടുത്ത് ഡോക്യുമെന്റ്റ് സമർപ്പിച്ച ശേഷം അതു തിരികെകിട്ടാനായി ഞാൻ സ്റ്റേജിനു തൊട്ട് മുന്നിലായി നിരത്തിയിട്ടിരിക്കുന്ന കസേരകളിലൊന്നിൽ സ്ഥാനം പിടിച്ചു. തൊട്ടടുത്ത കസേരയിൽ ചിപ്പുവും.
കർട്ടൻ താഴ്ത്തിയിട്ട ആ സ്റ്റേജിനു മുന്നിൽ നിരവധിപേർ തങ്ങളുടെ ഊഴവും കാത്തിരിപ്പുണ്ട്. ഡോക്യുമെന്റ്റ് അറ്റെസ്റ്റ് ചെയ്തുകഴിയുന്ന മുറക്ക് ഒരാൾ അവ കൊണ്ട് വന്ന് ടോക്കൺ നമ്പര് വിളിച്ച് കൊടുക്കുന്നുമുണ്ട്.
കാത്തിരിപ്പ് ഒരു മണിക്കൂർ നീണ്ടപ്പോഴേക്കും ഞാൻ അക്ഷമനായി. അപ്പോഴേക്കും ചിപ്പുവിന്റെ ക്ഷമയും നശിച്ചിരുന്നു. അവൾ പൊട്ടിത്തെറിച്ചു.
"അച്ഛാ... ഈ സിനിമയെന്താ ഇത്ര നേരായിട്ടും തൊടങ്ങാത്തത്?"
Wednesday, October 7, 2009
ശശിയുടെ പഴനിയാത്ര

അബുദാബിയിൽ വന്നതിനു ശേഷം ശശി ദൂരയാത്രകളൊന്നും നടത്തിയിട്ടില്ല; അന്ത്രുമാനെ കാണാൻ ഒരിക്കൽ ഷാർജയിൽ പോയതൊഴിച്ചാൽ. പത്തുവർഷം മുൻപത്തെ ആ പഴനിയാത്രയായിരുന്നൂ.. കേരളം വിട്ടുള്ള ആദ്യയാത്ര.
യാത്ര പുറപ്പെടുന്നതിനു മുമ്പ് അയല്വാസിയും, പഴനിമലയിലെ നിത്യസന്ദർശകനുമായ ചാത്തു (ഈയാൾ പാലേരി മാണിക്യം കഥയിലെ ചന്തമ്മന്റെ ശിഷ്യനായിരുന്നെന്ന് പറയപ്പെടുന്നു.) ശശിയെ ഉപദേശിച്ചു.
"മോനേ ശശീ... ഞ്ഞി ആടത്തെ കച്ചോടക്കാരെ തട്ടിപ്പിലൊന്നും പെട്ട് പോയേക്കറേ. ചെരിപ്പ് ഇവ്ട വെച്ചോളീ എന്നെല്ലം പറഞ്ഞ് ഓലു ഇങ്ങളെ വിളിക്കും. അതോല സാധനം വാങ്ങിപ്പിക്കാനുള്ള സൂത്തറാ.."
താനങ്ങനെയൊന്നും പറ്റിക്കപ്പെടില്ലെന്ന് ചാത്ത്വേട്ടനു ഉറപ്പ് കൊടുത്ത് ശശിയും കുടുംബവും ഇറങ്ങി. അവരെ യാത്രയയക്കാൻ അന്ത്രുമാനും എത്തിയിരുന്നു. ആദ്യമായാണു ശശി അന്ത്രുമാനില്ലാതെ ഒരു ദൂരയാത്ര പോകുന്നത്.
ശശിയും, അച്ഛനും, അമ്മയും അങ്ങനെ വടകരനിന്നും ട്രെയിനിൽ പാലക്കാട്ടെത്തുകയും, അവിടെ നിന്നും ബസ്സിൽ പഴനിയിൽ വന്നിറങ്ങുകയും ചെയ്തു.
ബസ്സ്റ്റാന്റിൽ നിന്നു നോക്കിയാൽ ദൂരെയായി പഴനിമല കാണാം. മലയുടെ ഭംഗി ആസ്വദിച്ചു നിന്ന ശശിയെയും കുടുംബത്തെയും കുറെ കുതിരവണ്ടിക്കാർ വളഞ്ഞു. അവരോരോരുത്തരും ശശിയുടെ കൈപിടിച്ച് വലിച്ച് തങ്ങളുടെ വണ്ടിയിലേക്ക് ക്ഷണിച്ചു.
ആ കൈകൾ തട്ടിമാറ്റി ശശി മലയെ ലക്ഷ്യമാക്കി നടന്നു. പിന്നാലെ അച്ഛനും അമ്മയും.
അൽപദൂരം മുന്നോട്ട് നടന്നപ്പോൾ പിറകിൽ നിന്നും ആരോ തോണ്ടുന്നതറിഞ്ഞ് ശശി തിരിഞ്ഞു നോക്കി. ഒരു വണ്ടിക്കാരൻ അവരെ വിടാനുള്ള ഭാവമില്ല.
"അണ്ണാ ത്രീ റുപ്പീസ് തന്നാൽ മലയുടെ അടിയിൽ വരെ കൊണ്ടു വിടാം.." അയാൾ കെഞ്ചി.
അതുകൊള്ളാമെന്ന് ശശിക്കും തോന്നി. മലയുടെ അടുത്തെത്താൻ രണ്ടു കിലോമീറ്റെറെങ്കിലുമുണ്ട്. മൂന്നുരൂപക്ക് അത്രയും ദൂരം; അയാൾ രണ്ടാമതൊന്നാലോചിക്കാതെ കുതിരവണ്ടിയിൽ ചാടിക്കയറി. പിന്നാലെ അച്ഛനും അമ്മയും.
വണ്ടി നീങ്ങിത്തുടങ്ങി..
ശശി ആദ്യമായാണു കുതിരവണ്ടിയിൽ യാത്ര ചെയ്യുന്നത്. കുതിരയുടെ കഴുത്തിൽ കെട്ടിയ മണിയുടെ കിലുക്കത്തോടൊപ്പം അതിന്റെ കുളമ്പടി ശബ്ദവും ചേർന്ന ആ സുഖത്തിൽ വഴിയിലെ കുതിരച്ചാണകത്തിന്റെ മണം ഒരു പ്രശ്നമായിത്തോന്നിയതേയില്ല.
മുമ്പൊരിക്കൽ അവധിക്ക് നാട്ടിലെത്തിയ ഒരു പട്ടാളക്കാരനെ തന്റെ ജീപ്പിൽ വീട്ടിൽ കൊണ്ടുവിട്ട സംഭവം ശശിക്കോർമ്മ വന്നു.
വീട്ടിലിറക്കിയശേഷം പട്ടാളക്കാരൻ ചോദിച്ചു.
"ഏത്രയായി?"
"ഇങ്ങളെ ഇഷ്ടം പോലെ തന്നേക്ക്"
"അതല്ല.. നീ പറ.."
"ഞാനെന്ത് പറയാനാ ഇങ്ങളെ ഇഷ്ടം."
"ശരി ഞാനൊരു സെവെന്റി ഫൈവ് റുപ്പീസ് തരാം"
"അയ്യോ.. അത് തീരെ കൊറഞ്ഞ് പോയി. ഒരു ഫോർടി ഫയ്വെങ്കിലും വേണം."
ഈ അമളി ശശി അന്ത്രുമാനോടല്ലാതെ മറ്റാരോടും പറഞ്ഞിട്ടില്ല.
അതുപോലെ ഈ വണ്ടിക്കാരനു ത്രീ റുപീസ് എത്രയാണെന്നു അറിയാതെ വരുമോ? "ഏയ്.."
ഏതാണ്ട് പകുതി ദൂരം പോയതേയുള്ളൂ. വണ്ടി ഒരു കടയോട് ചേർന്ന് നിർത്തി.
ഇതെന്താ ഇവിടെ നിർത്തിയതെന്ന് ശശി അന്തം വിടുമ്പോളേക്കും കടക്കാരൻ പുറത്തേക്ക് ഇറങ്ങിവന്നു.
"സാറേ ചെരിപ്പ് ഇവിടെ വെച്ചിട്ട് പോകാം.. വാങ്കോ.. വാങ്കോ.."
ചെരിപ്പെന്നു കേട്ടതും ശശിക്ക് തലയിൽ ഒരടി കിട്ടിയപോലെ.
കടക്കാരൻ ശശിയുടെ കൈപിടിച്ച് താഴോട്ട് ഇറങ്ങാൻ ക്ഷണിച്ചു
"നിങ്ങൾ പുണ്യം ചെയ്തവരാ. ഇന്നിവിടെ ഒരു വിശേഷപ്പെട്ട അഭിഷേകം നടക്കുന്നുണ്ട്."
അതിനു വേണ്ടി ഭക്തർ സമർപ്പിക്കേണ്ടതായ സാധനങ്ങളുടെ ഒരു ലിസ്റ്റും അയാൾ വായിച്ചു കേൾപ്പിച്ചു.
ശശി എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കവേ കടക്കാരൻ സാധനങ്ങളോരോന്നായി സഞ്ചിയിൽ നിറച്ചു തുടങ്ങി.
നിറഞ്ഞ ചിരിയുമായി കുതിരവണ്ടിക്കാരൻ ശശിയെ നോക്കി.
"എന്റെ ചാത്ത്വേട്ടാ... ഈ കുതിരവണ്ടീന്റെ കാര്യം ഇങ്ങളു പറഞ്ഞില്ലല്ലോ.." ശശിക്ക് കരച്ചിൽ വന്നു.
Subscribe to:
Posts (Atom)
അറബിക്
അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...
-
രണ്ടു ദിവസം മുമ്പ് ഒരു ആക്സിഡെന്റ് കേസുമായി ബന്ധപ്പെട്ട് ഖിസയിസ് പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ, അകത്തേ മുറിയിൽ ഒരു പോലീസുദ്യോഗസ്ഥന്റെ മു...
-
സ്കൂളിൽ പോകുന്നതിന്റെ മുന്നോടിയായി ചിപ്പു വീട്ടിലിരുന്ന് ആൽഫബെറ്റ്സ് പഠിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോളവൾ 'Z' വരെ എഴുതാനും വായിക്ക...
-
"എന്റെ ദൈവത്താറീശ്വരാ.. " ഈ വിളി മാവിലായിക്കാരുടെ ദീർഘനിശ്വാസത്തോടൊപ്പം ഉയർന്ന് കേൾക്കാം. അതുപോലെ അവരുടെ ഓർമ്മകളിലെ വിഷുവിന് അട...