(1991 സെപ്റ്റംബറില്‍ മാതൃഭൂമി ബാലപക്തിയില്‍ പ്രസിദ്ധീകരിച്ചത്... )
ഇപ്രാവശ്യം അടിയുത്സവത്തിനു മാവിലായിക്കാവിലെത്തിയപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെ കണ്ട ഒരു മങ്ങിയ രൂപം മനസ്സിലോടിയെത്തി. മുടി നീട്ടി, താടി വെച്ച, തെയ്യത്തിന്‍റെ ചലനങ്ങളോരോന്നും സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് കൈയും കെട്ടി നില്ക്കുന്ന ഒരാള്‍... ആരാണെന്ന് അന്നറിയില്ലായിരുന്നു.. പിന്നീടറിഞ്ഞു അരവിന്ദനാനെന്നും അടിയുത്സവത്തെക്കുറിച്ച് എന്തോ ഡോക്യുമെന്ടരി എടുക്കുന്നുണ്ടെന്നും..
ഇതു നിരോധിക്കേണ്ടാതാന്നു മുരളിയേട്ടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വെറുതെ ചിരിച്ചു.. അല്ലാതെ ഞാനൊരു പാവം മാവിലായിക്കാരന്‍ എന്ത് പറയാന്‍...
അടി എന്നും മാവിലായിക്കാരന് ആവേശമാണ്.. കണിക്കൊന്നകളും ആഹ്ലാദ പൂത്തിരികളുമായി അവനൊരുങ്ങുന്നു വിഷുവിനോപ്പം അടിയുത്സവത്തെയും വരവേല്‍ക്കാന്‍....
വിഷു തുടങ്ങി നാലാം ദിവസം.. ഇന്നാണ് അടി.. കാവിനടുത്തുള്ള വയലില്‍ ജനസമുദ്രം തന്നെ.. അവിടെ കൂടിനിന്ന ചെറുപ്പക്കാര്‍ അവരിലൊരാളെ എടുത്തു ചുമലില്‍ കയറ്റുന്നു.. അയാള്‍ അവിടെ നിന്നുകൊണ്ട് വെല്ലുവിളിക്കാന്‍ തുടങ്ങി.. ഉടന്‍ എതിരാളി ഉയരുകയായി.. പിന്നെ അടിയാണ്.. 'പരസ്പരമൊരു തോട്ടുതലോടല്‍' . ഇതൊക്കെ കണ്ടു മിഴിച്ചു നില്ക്കുന്ന, ആദ്യമായി അടി കാണാനെത്തിയവരോടു പഴമക്കാര്‍ പറയുന്നു.. 'ഇതിവിടത്തെ ഒരു സ്ഥിരം പരിപാട്യാ.. ചെറുപ്പക്കാരുടെ ഒരു തമാശ..' എന്നാല്‍ കാണാന്‍ പോകുന്ന അടിയെ പറ്റി ജനങ്ങളെ മനസ്സിലാക്കുകയാണീ ചെറുപ്പക്കാരുടെ ഉദ്ധേശ്യമെന്നതു അവര്‍ മറച്ചുവെക്കുന്നു..
പടിഞ്ഞാറെ ചക്രവാളത്തില്‍ ആദിത്യന്‍ മറയുന്നത്തോടെ അടിക്കൈക്കൊന്മാരുടെ വരവായി.. അവരെ ചുമലില്‍ കയറ്റാന്‍ അരയില്‍ തോര്‍ത്തും മുറുക്കി കെട്ടി കുറെ നാട്ടുകാര്‍ നേരത്തെ തെയ്യാറായിട്ടുണ്ടാകും .. പിന്നെ രണ്ടു ചേരിയായുള്ള അടിയാണ്.. മൂത്തകൂർവ്വാടും ഇളയകൂർവ്വാടും...
ഇപ്രാവശ്യം അടിയുത്സവത്തിനു മാവിലായിക്കാവിലെത്തിയപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെ കണ്ട ഒരു മങ്ങിയ രൂപം മനസ്സിലോടിയെത്തി. മുടി നീട്ടി, താടി വെച്ച, തെയ്യത്തിന്‍റെ ചലനങ്ങളോരോന്നും സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് കൈയും കെട്ടി നില്ക്കുന്ന ഒരാള്‍... ആരാണെന്ന് അന്നറിയില്ലായിരുന്നു.. പിന്നീടറിഞ്ഞു അരവിന്ദനാനെന്നും അടിയുത്സവത്തെക്കുറിച്ച് എന്തോ ഡോക്യുമെന്ടരി എടുക്കുന്നുണ്ടെന്നും..
ഇതു നിരോധിക്കേണ്ടാതാന്നു മുരളിയേട്ടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വെറുതെ ചിരിച്ചു.. അല്ലാതെ ഞാനൊരു പാവം മാവിലായിക്കാരന്‍ എന്ത് പറയാന്‍...
അടി എന്നും മാവിലായിക്കാരന് ആവേശമാണ്.. കണിക്കൊന്നകളും ആഹ്ലാദ പൂത്തിരികളുമായി അവനൊരുങ്ങുന്നു വിഷുവിനോപ്പം അടിയുത്സവത്തെയും വരവേല്‍ക്കാന്‍....
വിഷു തുടങ്ങി നാലാം ദിവസം.. ഇന്നാണ് അടി.. കാവിനടുത്തുള്ള വയലില്‍ ജനസമുദ്രം തന്നെ.. അവിടെ കൂടിനിന്ന ചെറുപ്പക്കാര്‍ അവരിലൊരാളെ എടുത്തു ചുമലില്‍ കയറ്റുന്നു.. അയാള്‍ അവിടെ നിന്നുകൊണ്ട് വെല്ലുവിളിക്കാന്‍ തുടങ്ങി.. ഉടന്‍ എതിരാളി ഉയരുകയായി.. പിന്നെ അടിയാണ്.. 'പരസ്പരമൊരു തോട്ടുതലോടല്‍' . ഇതൊക്കെ കണ്ടു മിഴിച്ചു നില്ക്കുന്ന, ആദ്യമായി അടി കാണാനെത്തിയവരോടു പഴമക്കാര്‍ പറയുന്നു.. 'ഇതിവിടത്തെ ഒരു സ്ഥിരം പരിപാട്യാ.. ചെറുപ്പക്കാരുടെ ഒരു തമാശ..' എന്നാല്‍ കാണാന്‍ പോകുന്ന അടിയെ പറ്റി ജനങ്ങളെ മനസ്സിലാക്കുകയാണീ ചെറുപ്പക്കാരുടെ ഉദ്ധേശ്യമെന്നതു അവര്‍ മറച്ചുവെക്കുന്നു..
പടിഞ്ഞാറെ ചക്രവാളത്തില്‍ ആദിത്യന്‍ മറയുന്നത്തോടെ അടിക്കൈക്കൊന്മാരുടെ വരവായി.. അവരെ ചുമലില്‍ കയറ്റാന്‍ അരയില്‍ തോര്‍ത്തും മുറുക്കി കെട്ടി കുറെ നാട്ടുകാര്‍ നേരത്തെ തെയ്യാറായിട്ടുണ്ടാകും .. പിന്നെ രണ്ടു ചേരിയായുള്ള അടിയാണ്.. മൂത്തകൂർവ്വാടും ഇളയകൂർവ്വാടും...
രണ്ടു ഘട്ടങ്ങളിലായി അടി നടന്നു.. ഒടുക്കം കാണാനെത്തിയ ചില കണ്ണുകളില്‍ നിരാശ.. 'ഇതാണോ അടി?' സിനിമാതല്ലും മറ്റും കണ്ട പുതിയ തലമുറ ചോദിക്കുന്നു...എങ്കിലും മാവിലായിക്കാരന്‍റെ കണ്ണുകളില്‍ പ്രതീക്ഷ നിറഞ്ഞു നില്ക്കുന്നു.. വര്ഷം കഴിയുന്തോറും അടി കാണാനെത്തുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതു അവനാവേശം പകരുന്നു.. സഞ്ജയന്‍റെ ആ പഴയ മാവിലായിക്കാരന്...
photo കടപ്പാട്: pinarayionline.com